പ്രണയത്തിന്റെ കാവൽമാലാഖ മാർക്ക് സക്കർബർഗ്ഗാകുന്നു.പ്രണയത്തിന്‍റെ പറുദീസയോ ബാംഗ്ലൂരും . ഫേസ് ബൂക്കെന്ന മഹാ വൃക്ഷത്തിന്‍റെ ശാഖിയിലുടെ വെറുതെ ഇങ്ങനെ അലഞ്ഞു നടന്ന ഒരുനാൾ യാദ്രശ്ചികമായി ജോണി അവളെ തന്‍റെ ചാറ്റ് വിൻഡോയിൽ കണ്ടുമുട്ടി .പ്രണയത്തിന്‍റെ മുല്ലമൊട്ടുകൾ അവിടെ വിരിയുകയായിരുന്നു . ജോണിക്കു തന്‍റെ പ്രൊഫൈൽ കൂടുതൽ മിഴി വേറിയതായി തോന്നി , തന്‍റെ ടൈം ലൈനിലെ ഓരോ നിമിഷവും മധുരമേറിയതായി തോന്നി . ജോണിവാക്കറടിച്ചു പാറപ്പുറത്ത് കിടക്കുന്ന ഫോട്ടോ അവൻ ഷെയർ ചെയ്തു . പ്രണയത്തിന്‍റെ സൗകുമാര്യം പരത്തി അവൾ അവനെ ലൈക്കുകളാൽ മൂടി . തന്‍റെ കവർ ചിത്രം ആകെ മാറിയിരിക്കുന്നതായി അവനു തോന്നി.
ചെമ്പരത്തിപ്പൂപൊലെ ചുവന്ന കല്ലുപോലെ മൃദുലമായ ഹൃദയം അവൾക്കു കൈമാറി .മറ്റാരും കരിവണ്ടായി എത്താതിരിക്കാൻ അവൻ മറ്റുള്ള സുഹൃത്തുക്കളെ ബ്ലോക്ക് ചെയ്തു . ജീവിതം പ്രണയസുരഭിലവും സുന്ദരവും ആയിരിക്കുന്ന ഈ കാലഘട്ടത്തില്‍ പെണ്ണിന്‍റെ മനസൊരു അന്ത്രോപോറ്റൊട്ടോ ആകുന്നു .ജീവിതം പ്രണയസുരഭിലവും ഹൃദയം യൗവന തീക്ഷണവും ആയ ഈ നിമിഷത്തില്‍ ത ന്‍റെ ചങ്ങാതി എങ്ങനെ സമയം ചെലവഴിക്കുന്നു എന്നതലോചിച്ചു ജോണിടെ മനസ്സ് പേര്‍ത്തും പേര്‍ത്തും ചഞ്ചലപ്പെട്ടു . ശരിരത്തിന്‍റെ പാതിയായ മൊബൈൽ നമ്പർ പരസ്പരം പങ്കുവച്ച് അവർ അർദ്ധനാരീശ്വരന്‍മാരായി . കാൽപ്പനിക സൗന്ദര്യം മോബിലെഫോണിലേക്കാവഹിച്ചു രാത്രിയുടെ ഏകാന്തയാമങ്ങളെ പുളകിതരാക്കി തീർത്തു .ഒരു ദിവസം അവൾ ചോദിച്ചു "ജോണിവാക്കറടിക്കുന്ന ഈ ജോണിയും ചന്ദുമേനോന്‍റെ മകൾ ‘ഇന്ദുലേഖയും പ്രണയത്തിലയിരുന്നോ ?"
“ ഞങ്ങൾ തമ്മിൽ അറിയുകകുടിയില്ല , ഞാനൊരു അൽകെമിസ്റ്റാണ് . ബ്രസീലിലെ സാവോപോളോ കടൽ തിരത്തിലൂടെ ഞാനും പൗലോ കൊയ്‌ലോയും ആക്രയിലെ താളിയോലകൾ തേടി ഒരു അത്മിയസഞ്ചാരത്തിലായിരുന്നു . നീർമാതളങ്ങൾ പുത്തതും നാലുകെട്ട് പോളിച്ചുമാറ്റിയതും ഖസാക്കിലെ ഏകാദ്ധ്യാപക വിദ്യാലയം മാറ്റി സി ബി എസ് ഇ സ്‌കൂള്‍ വന്നതും ഞാൻ അറിഞ്ഞില്ല . ബ്രസീലിലെ കടൽ ത്തീരങ്ങളി ലൂടെ നിധിപോലെയുള്ള നിന്നെ തേടി ഞാൻ അലയുകയായിരുന്നു . കോളറക്കാലത്തെ പ്രണയം ഞാൻ വെറുക്കുന്നു . അൽകെമിസ്റ്റായ എനിക്കെങ്ങനെ ഇന്ദുലേഖയെ പ്രണയിക്കാനാകും . ഇന്ദുലേഖയെയും അവളുടെ നാലുക്കെട്ടും ഞാൻ മറന്നു. നമ്മുക്ക് ഈജിപ്തിൽ പിരമിഡുകൾക്കിടയിൽ നമുക്ക് നിധി തേടി അലയാം . ..”
എടാ ജോണി എടാ എഴുന്നേറ്റു വീട്ടിൽ പോയി കിടക്കടാ , ഗേറ്റിന്‍റെ വാതിക്കലാണോ ടാ കിടക്കുന്നത് . പോയി റൂമിലിരുന്നു പഞ്ചാരയടിക്ക് .. പീലിപ്പോസ് ജോണിയെ തട്ടി വിളിച്ചു . അവൻ മൊബൈലിലുടെ കാൽപ്പനിക സൗന്ദര്യം വിളമ്പിക്കൊണ്ട് മെല്ലെ റൂമിലേക്ക് നടന്നു . ഫേസ് ബുക്കിൽ പ്രണയത്തിന്റെ പൂക്കളിൽ അനേകായിരം ലൈക്കുകളാൽ മുടപ്പെട്ടു കൊണ്ടിരുന്നു . കാവൽ മാലാഖ തനിക്കു വരുന്ന പരസ്യ വരുമാനം കിനാവു കണ്ടിരുന്നു .പീലിപ്പോസ് വീടിനുചുറ്റും നടന്നു ഫോണിലുടെ പ്രണയത്തിന്റെ സുഗന്ധം പരത്തികൊണ്ടിരുന്നു .വീട്ടിൽ ഞാൻ ഒഴികെ എല്ലാരും ഓരോരോ മൂലകൾ കൈയ്യേറി ജീവിതം പ്രണയസുരഭിലവും ഹൃദയം യൗവന തീക്ഷണവും ആയ ഈ നിമിഷത്തില്‍ ത ന്‍റെ ചങ്ങാതി എങ്ങനെ സമയം ചെലവഴിക്കുന്നു എന്നതലോചിച്ചു തിരക്കിട്ട് ഫോണ്‍ ചെ യ്യുകയാണ് . ഞാൻ വെറുതെ എന്‍റെ ഫോണ്‍ ഒന്ന് എടുത്തു നോക്കി . ഇതാ ഒരു മെസ്സേജ് നിങ്ങൾ സുഹൃത്തുകൾ ഇല്ലാതെ ബോർ അടിച്ചിരിക്കുകയണോ “ I am sruthi ,23 BA student Now Dial *555*14# at Rs.30/mnth “.
ഈ കുറുപ്പിലെ സന്ദർഭങ്ങളും സുഹൃത്തുകളും പ്രണയത്തിന്റെ ഉപഭോകതാക്കൾ മാത്രമാണ് .അവർക്ക് പ്രണയവുമായി ഒരു ബന്ധവുമില്ല ,കഥാപാത്രങ്ങൾക്ക് ഏതെങ്കിലും സുഹൃത്തുക്കളുമായി സാമ്യം തോന്നുകയാണെക്കിൽ തികച്ചും നിങ്ങളുടെ തോന്നലാണ് :p
0 comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ