ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ ഡാം തകര്‍ന്നാലുണ്ടാകാവുന്ന ഭവിഷ്യത്തിനെക്കുറിച്ച് പഠിക്കാനായി റൂര്‍ക്കി ഐ.ഐ.ടിയുമായി സംസ്ഥാന സര്‍ക്കാര്‍ കരാറില്‍ ഏര്‍പ്പെടുന്നു. ആഘാതപഠനം നടത്തി റിപ്പോര്‍ട്ട് നല്‍കണമെന്നതാണ് സര്‍ക്കാരിന്റെ ആവശ്യം. റൂര്‍ക്കി ഐ.ഐ.ടിയിലെ വിദഗ്ദ്ധരുമായി മുല്ലപ്പെരിയാര്‍ പദ്ധതിയുടെ ചുമതലയുള്ള എഞ്ചിനീയറാണ് കരാര്‍ ഒപ്പിടുക. ഡാം തകരുകയാണെങ്കില്‍ ഏതെല്ലാം മേഖലകളെ അത് ബാധിക്കും, എത്ര വെള്ളം-ഏതെല്ലാം പ്രദേശങ്ങളില്‍ ഒഴുകിയെത്തും, ഇതിന് എത്ര സമയമെടുക്കും തുടങ്ങി അടിയന്തര സാഹചര്യം നേരിടാന്‍ മുന്‍കൂര്‍ തയ്യാറെടുക്കാന്‍ വേണ്ട വിവരങ്ങളാണ് പഠനത്തിന്റെ ഭാഗമായി ലഭിക്കേണ്ടത്. ഒന്നരമാസത്തിനുള്ളില്‍ പഠനറിപ്പോര്‍ട്ട് ലഭിക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. 30 ലക്ഷം രൂപയാണ് ഇതിനായി വിദഗ്ദ്ധസംഘത്തിന് നല്‍കുക. നേരത്തെ ഡാമിന്റെ ദുര്‍ബലാവസ്ഥ സംബന്ധിച്ച് റൂര്‍ക്കി ഐ.ഐ.ടിയിലെ വിദഗ്ദ്ധര്‍ പഠനം നടത്തിയിരുന്നു.
മനസിലായില്ലേ ഈ പഠനത്തിനു ശേഷമേ ഈ കേരളത്തില്‍ മഴ പെയ്യുക ഒള്ളു ..ഭുകമ്പം ഉണ്ടാകുക .ഒള്ളു . ..കുറെ നാളുകളായി നമ്മള്‍ പഠികുക അല്ലേ ...?? .ഓരോ കാറ്റിനെയും ഡാം പൊട്ടി വരുന്ന പ്രളയജലമെന്നു ധരിച്ച് ഏങ്ങലടിച്ച് കുഴഞ്ഞു വീഴുന്ന പിഞ്ചു കുഞ്ഞുങ്ങളുടെയും പ്രളയജലം വിഴുങ്ങും മുമ്പ് കുഞ്ഞുങ്ങളെ തലയിലേറ്റി വെള്ളത്തിനു മീതെ പൊന്തിക്കിടക്കാന്‍ വേണ്ടി മാത്രം രാത്രിയില്‍ ഉറങ്ങാതിരിക്കുന്ന ആയിരക്കണക്കിനു അച്ഛന്മാരുടെയും അമ്മമാരുടെയും നാട്ടിലേക്ക് വിണ്ടും പഠനം .. ഇങ്ങനെ പഠിച്ചു കൊണ്ടിരുന്നു പൊട്ടി കഴിഞ്ഞു വേണം ഇങ്ങനെ അതിനെ നേരിടാം എന്ന് പഠിക്കാന്‍ .. കേരള മോഡല്‍ സാമൂഹിക-സാംസ്‍കാരി-സാമ്പത്തിക ശൈലിയില്‍ മുല്ലപെരിയാര്‍ ഒരു ഭീഷണിയല്ല , ഒരാഘോഷമാണ്. .ഗോവിന്ദച്ചാമിയെ കോടതി ശിക്ഷിച്ചത് മുല്ലപ്പെരിയാര്‍ വിഷയത്തിലുള്ള പ്രതികാരത്തിന്റെ ഭാഗമായാണെന്നു ദിനമലര്‍ പത്രം എഴുതിയപ്പോള്‍ തമിഴ്‍നാട്ടുകാര്‍ അതെഴുതിയ ലേഖകനെ മാനസികരോഗത്തിനു ചികില്‍സിക്കണമെന്നും മലയാളി ബുദ്ധിജീവികള്‍ അത്യുന്നതമായ ആക്ഷേപഹാസ്യമെഴുതിയ പത്രത്തെ അഭിനന്ദിക്കുകയും ആ ഹാസ്യം മനസ്സിലാക്കാനാവാത്ത വിഡ്ഡികളെ അധിക്ഷേപിക്കുകയും ചെയ്‍തു. ഒരു തമിഴനും മലയാളിയും തമ്മിലുള്ള അടിസ്ഥാന വ്യത്യാസം ഇവിടെ തുടങ്ങുന്നു.തമിഴന്‍ തന്റെ ലക്ഷ്യത്തിനു വേണ്ടി ഏതു വഴിയും സ്വീകരിക്കുമെങ്കില്‍ പ്രത്യേകിച്ചു ലക്ഷ്യമൊന്നുമില്ലാത്ത മലയാളിക്ക് രസകരമായ വഴികളിലാണ് താല്‍പര്യം..
മുല്ലപ്പെരിയാര്‍ അണക്കെട്ട് എന്തുകൊണ്ട് സുരക്ഷിതമല്ല എന്ന കാര്യം ഒറ്റനോട്ടത്തില്‍ പരിശോധിക്കാം.
1. 2011-ല്‍ പഴക്കം 115 വര്‍ഷം
2. നിര്‍മിച്ചത് കരിങ്കല്ലും ചുണ്ണാമ്പും സുര്‍ക്കിയും കൊണ്ട്
3. സുര്‍ക്കിയില്‍ പണിതതില്‍ നിലനില്‍ക്കുന്ന ഇന്ത്യയിലെ ഒരേയൊരു വലിയ അണക്കെട്ട്
4. ഡ്രെയിനേജ് ഗാലറികളില്ല (വെള്ളത്തിന്റെ സമ്മര്‍ദം കൂടും)
5. കണ്‍സ്ട്രക്ഷന്‍ ജോയന്റുകളില്ലാതെ അണക്കെട്ട് ഒറ്റ ബ്ലോക്കാണ് (വിള്ളലും പൊട്ടലും വ്യാപിക്കാന്‍ സാധ്യത)
6. വെള്ളത്തിന്റെ സമ്മര്‍ദം കണക്കിലെടുക്കാതെ നിര്‍മിച്ചത്. സ്പില്‍വേകള്‍ ആവശ്യത്തിനില്ല.
7. സുര്‍ക്കിയും ചുണ്ണാമ്പും അടര്‍ന്ന് ഒലിച്ചുപോയി പലയിടത്തും പൊട്ടലുകള്‍
8. തുടക്കം മുതല്‍തന്നെ ചോര്‍ച്ച. 1922, 1928-35, 1961-65 കാലത്ത് സിമന്റ് ചാന്തുകൊണ്ട് ചോര്‍ച്ച അടച്ചു
9. പ്രതിവര്‍ഷം 30.4 ടണ്‍ എന്ന തോതില്‍ 50 വര്‍ഷത്തിനിടയില്‍ 1500 ടണ്ണിലധികം സുര്‍ക്കി ഒലിച്ചുപോയി
10. ഭൂകമ്പ സാധ്യതാ പഠനം നടത്തിയിട്ടില്ല
11. അണക്കെട്ട് ഉടുമ്പഞ്ചോല, കമ്പം ഭ്രംശമേഖലകള്‍ സംഗമിക്കുന്ന സ്ഥലത്തായതിനാല്‍ ഭൂകമ്പ സാധ്യത കൂടുതലാണ്
12. ബേബി ഡാം സ്ഥിതിചെയ്യുന്നത് ഭ്രംശ മേഖലയില്‍ (അടിയിലൂടെ ചോര്‍ച്ച രൂക്ഷം.) ഡാം ഇതേവരെ ബലപ്പെടുത്തിയിട്ടില്ല.
13. അടുത്തകാലത്ത് ഇടുക്കി. കോട്ടയം ജില്ലകളിലുണ്ടായ ഭൂചലനങ്ങള്‍ ഭീഷണി ഉയര്‍ത്തുന്നു
14. പെരിയാര്‍ നദി ഒഴുകുന്നതുതന്നെ ഭ്രംശ മേഖലയിലൂടെ
15. അണക്കെട്ടിനെ നിരീക്ഷക്കുന്നില്ല. സ്ഥാപിച്ച ഉപകരണങ്ങള്‍ നശിച്ചു
16. സമ്മര്‍ദം കുറക്കാന്‍ ജലനിരപ്പ് 136 അടിയാക്കി നിജപ്പെടുത്താനും സ്പില്‍വേകള്‍ കൂട്ടാനും 1979ല്‍ കേന്ദ്ര ജല കമ്മീഷന്‍ നിര്‍ദേശം
17. സമ്മര്‍ദം കുറക്കാന്‍ അണക്കെട്ടിനു മുകളില്‍ കോണ്‍ക്രീറ്റ് ക്യാപ്പിങ് ഉണ്ടാക്കി. പക്ഷെ ഇത് ഫലവത്തല്ല.
18. ഒരു ഭാഗത്ത് കോണ്‍ക്രീറ്റ് ആവരണം പണിത് ഇന്‍സ്‌പെക്ഷന്‍ ഗാലറി നിര്‍മ്മിച്ചു. (ആവരണം അണക്കെട്ടിനോട് ചേരാത്തതിനാല്‍ ഭിത്തിയുമായി ചേരുന്ന സ്ഥലത്ത് ഇപ്പോള്‍ ചോര്‍ച്ച)
19. കേബിള്‍ കൊണ്ട് അണക്കെട്ട് അടിസ്ഥാനത്തോട് ഉറപ്പിച്ചു(ഇത് താത്കാലിക ബലപ്പെടുത്തല്‍ മാത്രം)
കരിങ്കല്ലും സര്‍ക്കിയും ചുണ്ണാമ്പും ഉപയോഗിച്ച് പണിതതില്‍ ഇന്ന് ലോകത്ത് തന്നെ ബാക്കി നിര്‍ക്കുന്ന പഴക്കമേറിയ ഏക അണക്കെട്ടാണ് മുല്ലപ്പെരിയാര്‍ എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ഇത്തരത്തില്‍ കാലപഴക്കമുള്ള അണക്കെട്ടുകളെല്ലാം എല്ലാ രാജ്യങ്ങളും ഡീകമ്മിഷന്‍ ചെയ്തുകഴിഞ്ഞു. അണക്കെട്ട് തകര്‍ന്നാലുള്ള ദുരന്തം മുന്‍കൂട്ടി കണ്ടുകൊണ്ടാണിത്.ഭൂകമ്പ മേഖലയില്‍ പണിത അണക്കെട്ടായതിനാല്‍ ഭൂചലനമുണ്ടായാല്‍ അണക്കെട്ടില്‍ പൊട്ടലുകളും വിള്ളലുകളും ഉണ്ടാകും. വിള്ളലുകള്‍ ചിലപ്പോള്‍ അകത്താകാം. ഇത് പുറത്ത് കാണണമെന്നില്ല. കാലവര്‍ഷത്തില്‍ അണക്കെട്ട് നിറഞ്ഞ സമയത്ത് ഇത്തരം വിള്ളലുകള്‍ വലുതായി അണക്കെട്ട് തകരാനുള്ള സാധ്യത വളരെ കൂടുതലാണെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ഭൂവിള്ളലിന് മുകളില്‍ സ്ഥിതിചെയ്യുന്ന ബേബി ഡാമിനെ ഭയക്കേണ്ടതുണ്ട്. ഇപ്പോള്‍ ഇതിന്നടിയിലൂടെ വെള്ളം ചോരുന്നുണ്ട്. ഇതിന് വെറും മണ്‍കയ്യാലയുടെ ബലമേയുള്ളുവെന്ന് അന്നത്തെ മന്ത്രി എന്‍.കെ. പ്രേമചന്ദ്രന്റെ നിര്‍ദ്ദേശാനുസരണം 2006 നവംബര്‍ 13 ന് ബേബി ഡാം പരിശോധിച്ച അന്തര്‍സംസ്ഥാന ജലവിഭവ വകുപ്പ് ചീഫ് എഞ്ചിനീയര്‍ കെ. ദിവാകരന്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. മുല്ലപ്പെരിയാറിലെ ജലനിരപ്പ് താഴ്ത്തി സമ്മര്‍ദ്ദം കുറച്ചില്ലെങ്കില്‍ ദുരന്തമുണ്ടാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കിയിരുന്നു.
മുല്ലപ്പെരിയാര്‍ അണക്കെട്ട് തകര്‍ന്നാലുള്ള ദുരന്തകാഴ്ചകള്‍ എന്തൊക്കെയായിരിക്കുമെന്ന് നോക്കാം.
അണക്കെട്ട് തകരുന്നതോടെ നാലുപാടും വെള്ളവും ചെളിയും മണ്ണും കുത്തിയൊഴുകി തൊട്ടടുത്തഗ്രാമങ്ങളെല്ലാം മണ്ണിനടിയിലാകും. മുല്ലപ്പെരിയാറിന് താഴെയുള്ള വള്ളക്കടവ്, വണ്ടിപ്പെരിയാര്‍, കീരിക്കര, മ്ലാമല, ചപ്പാത്ത്, ഉപ്പുതറ, അയ്യപ്പന്‍ കോവില്‍, ഇരട്ടയാര്‍ തുടങ്ങിയ പ്രദേശങ്ങളില്‍ നിമിഷങ്ങള്‍ക്കകം വെള്ളപ്പൊക്കമുണ്ടാകും.ലോകത്തെ ഞെട്ടിക്കുന്ന മറ്റൊരു ദുരന്തമായിരിക്കും ഇടുക്കി അണക്കെട്ടിലുണ്ടാവുക. കാലവര്‍ഷം കനക്കുന്ന സമയത്ത് ജലനിരപ്പ് കൂടുമ്പോഴാണ് അപകടമുണ്ടാകുന്നതെങ്കില്‍ മുല്ലപ്പെരിയാറിലെ 443 ദശലക്ഷം ക്യൂബിക്ക് മീറ്റര്‍ വെള്ളം 50 കിലോമീറ്റര്‍ മാത്രം ദൂരത്തുള്ള ഇടുക്കി അണക്കെട്ടിലേക്ക് മിനിട്ടുകള്‍ക്കകം കുതിച്ചെത്തും. 1996.30 ദശലക്ഷം ക്യൂബിക് മീറ്ററാണ് ഇടുക്കി അണക്കെട്ടിന്റെ സംഭരണ ശേഷി. മുല്ലപ്പെരിയാര്‍ പൊട്ടിയാലും താങ്ങാനുള്ള ശേഷി കണക്കാക്കിയാണ് ഇടുക്കി അണക്കെട്ട് നിര്‍മ്മിച്ചതെന്ന് പറയുന്നുണ്ടെങ്കിലും ഒറ്റയടിക്ക് ഇത്രയും വെള്ളം ചെളിയും മണ്ണുമായി കുത്തിയൊഴുകിയെത്തുമ്പോള്‍ ഈ മര്‍ദ്ദം ഇടുക്കിക്ക് താങ്ങാനായെന്നു വരില്ല. ഇതുമൂലം ഇടുക്കിയില്‍ 15 അടിയോളം ഉയരത്തില്‍ വെള്ളം പൊങ്ങാം. ഒറ്റയടിക്കുള്ള വെള്ളത്തിന്റെ തള്ളലില്‍ ഇടുക്കി അണക്കെട്ട് തകര്‍ന്നേക്കും. ഇതിന് താഴെയായി കുളമാവ്, ചെറുതോണി, ലോവര്‍ പെരിയാര്‍, ഭൂതത്താന്‍കെട്ട് എന്നീ അണക്കെട്ടുകളുണ്ട്. വെള്ളത്തിന്റെ തള്ളല്‍ ഈ അണക്കെട്ടുകളെയും തകര്‍ത്തേക്കാം.രണ്ട് അണക്കെട്ടിലും കൂടിയുള്ള 2440 ദശലക്ഷം ക്യുബിക് മീറ്റര്‍ വെള്ളം തള്ളുമ്പോള്‍ പെരിയാറിന്റെ ഇരുകരകളിലുമുള്ള താഴ്ന്ന പ്രദേശങ്ങളിലെല്ലാം വെള്ളം ഇരച്ചുകയറും. പെരുമ്പാവൂര്‍ ആലുവ നഗരങ്ങള്‍ വെള്ളത്തിനടിയിലാകും. ചാലക്കുടിപ്പുഴ പെരിയാറില്‍ ചേരുന്നതിനാല്‍ ചാലക്കുടി ഭാഗത്തും വെള്ളം പൊങ്ങും. കുത്തിയൊഴുകുന്ന വെള്ളം വേമ്പനാട് കായലിലിലേക്കും മുനമ്പം ഭാഗത്തേക്കും തള്ളിക്കയറും.
ഇടുക്കി, കോട്ടയം, എറണാകുളം, ആലപ്പുഴ, തൃശ്ശൂര്‍ ജില്ലയിലെ കൊടുങ്ങല്ലൂര്‍ ഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ കനത്ത വെള്ളപ്പൊക്കമുണ്ടാകും. അഞ്ച് ജില്ലകളിലെ 35 ലക്ഷം വരുന്ന ജനങ്ങളെ ഇത് ബാധിക്കും. പത്തനംതിട്ട ജില്ലയുടെ ഒരു ഭാഗത്തും വെള്ളം കയറാന്‍ സാധ്യതയുണ്ട്. ലക്ഷക്കണക്കിന് വീടുകള്‍, വ്യാപാരസ്ഥലങ്ങള്‍ ഫാക്ടറികള്‍ എന്നിവ വെള്ളത്തിനടിയിലാകുന്നത് കനത്ത നഷ്ടത്തിന് ഇടയാക്കും. വെള്ളപ്പൊക്കത്തെ തുടര്‍ന്ന് പകര്‍ച്ച വ്യാധികളും പൊട്ടിപുറപ്പെടും.
മുല്ലപ്പെരിയാറിലെ ജലനിരപ്പ് ഉയര്‍ത്തുന്നത് ഇന്ത്യയിലെ തന്നെ പ്രധാന വന്യജീവി സംരക്ഷണ കേന്ദ്രമായ തേക്കടി പെരിയാര്‍ വന്യജീവി സംരക്ഷണ കേന്ദ്രത്തിന് (Periyar tiger reserve) ഭീഷണിയാണ്. 777 ചതുരശ്ര കിലോമീറ്റര്‍ വരുന്ന കേന്ദ്രത്തിലെ 350 ചതുരശ്രകിലോമീറ്റര്‍ പ്രദേശം ദേശീയ ഉദ്യാനമാണ്. പശ്ചിമഘട്ടത്തിലെ ഈ പ്രദേശം ലോകത്തിലെ ജൈവ വൈവിദ്ധ്യ ഉഷ്ണ വനതലമാണ്. (Biodiversity hot spot) വംശനാശത്തിന്റെ വക്കിലെത്തിയ അപൂര്‍വ്വ സസ്യങ്ങളും ജന്തുക്കളുമുള്ള മേഖലയാണിത്. ലോകത്ത് 18 ഉഷ്ണ വനതലങ്ങള്‍ ഉള്ളതില്‍ ഒന്നാണിത്. ജലനിരപ്പ് 152 അടിയാക്കിയാല്‍ വന്യജീവിസംരക്ഷണ കേന്ദ്രത്തിലെ 11.219 ചതുരശ്ര കിലോമീറ്റര്‍ പ്രദേശം മുങ്ങും.മുല്ലപ്പെരിയാറിലെ ജലനിരപ്പ് ഉയര്‍ത്തിയാല്‍ വെള്ളത്തിലാകുന്ന ജൈവസമ്പത്തിനെക്കുറിച്ചും പരിസ്ഥിതി പ്രശ്‌നങ്ങളെക്കുറിച്ചും തൃശ്ശൂര്‍ പീച്ചിയിലെ കേരള ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടിന്റെ പഠനം ശ്രദ്ധേയമാണ്. വന്യജീവി സംരക്ഷണ കേന്ദ്ര പ്രദേശത്ത് 1965 തരം പുഷ്പിക്കുന്ന സസ്യങ്ങളും 1440 തരം ബഹുപത്ര സസ്യങ്ങളും 525 തരം ഏകപത്രസസ്യങ്ങളുമുണ്ട്. മാത്രമല്ല, പുല്ല്, മുള എന്നിവ ഉള്‍പ്പെടുന്ന 168 ഇനം പോപ്പിയെസിയെയും. 155 ഇനം ഫാബിയെസിയെയും ഉണ്ട്. 168 ഇനം പുല്ലുകളും ഈ പ്രദേശത്ത് കണ്ടെത്തിയിട്ടുണ്ട്. നെല്ലിപ്പാറകണ്ടം, ആനക്കുത്തിവയല്‍, കൊക്കരക്കണ്ടം എന്നീ പ്രദേശങ്ങളിലാണിത്.കടുവ, ആന, പുള്ളിപ്പുലി, കലമാന്‍, സിംഹവാലന്‍ കുരങ്ങ്, നീര്‍നായ, നീലഗിരിലാന്‍ഗര്‍ എന്നിങ്ങനെ നിരവധി വന്യജീവികളും ഇവിടെയുണ്ട്.
115 വര്‍ഷം മുമ്പ് അണക്കെട്ട് പണിതപ്പോള്‍ രൂപംകൊണ്ട തേക്കടി തടാകത്തിലെയും പരിസരങ്ങളിലെയും ആവാസവ്യവസ്ഥ തന്നെ ഇല്ലാതാകുന്നത് പരിസ്ഥിതിക്ക് ദോഷം ചെയ്യും. 1979ല്‍ ജലനിരപ്പ് 136 അടിയാക്കി തടാകത്തിലെ വെള്ളം താഴ്ന്നപ്പോള്‍ ഇവിടെ കരപ്രദേശം രൂപപ്പെട്ടിട്ടുണ്ട്. ഇത് ഇന്ന് ആദിവാസികളുടെയും മറ്റും ജനവാസകേന്ദ്രമാണ്. കുളത്തുപാലം, മണ്ണാന്‍കുടി, പെരിയാര്‍കോളനി, ലബ്ബക്കണ്ടം, തേക്കടി, റോസാപ്പൂക്കണ്ടം, ആനവാച്ചാല്‍ എന്നിങ്ങനെ ഏഴ് തുരുത്തുകളിലായി ആയിരത്തിലധികം വീടുകളുണ്ട്. നാലായിരത്തോളം പേര്‍ ഇവിടെ താമസിക്കുന്നുണ്ട്.ഇന്ത്യയിലെത്തുന്ന വിനോദസഞ്ചാരികളുടെ പറുദീസയാണ് പെരിയാര്‍ വന്യജീവി സംരക്ഷണ കേന്ദ്രം ഉള്‍പ്പെടുന്ന തേക്കടി. ജലനിരപ്പ് ഉയര്‍ത്തിയാല്‍ വന്യജീവി സംരക്ഷണകേന്ദ്രം തന്നെ ഇല്ലാതായി തേക്കടിയുടെ പ്രസക്തി നഷ്ടപ്പെടും. തേക്കടിക്ക് തൊട്ടടുത്തുള്ള കുമളി ടൗണ്‍ഷിപ്പായി മാറിയിരിക്കുകയാണ്. ഇവിടെയാണ് വിനോദസഞ്ചാരികള്‍ തമ്പടിക്കുന്നത്. ജലനിരപ്പ് ഉയരുന്നതോടെ തടാകത്തിന്റെ കരയില്‍ നിന്ന് ആനകളും വന്യജീവികളും പിന്‍വാങ്ങും. തേക്കടിയിലെ ബോട്ട് യാത്രയ്ക്ക് പിന്നെ അര്‍ത്ഥമില്ലാതാകും. അങ്ങിനെ ഇന്ത്യയിലെ ഒരു വന്യജീവിസംരക്ഷണകേന്ദ്രത്തിന്റെയും വിനോദസഞ്ചാര കേന്ദ്രത്തിന്റെയും നാശമായിരിക്കും ജലനിരപ്പ് ഉയര്‍ത്തിയാലുള്ള ഫലം.ജലനരപ്പ് 136 അടിക്കു മുകളിലാക്കി അണക്കെട്ടു തകര്‍ന്നാലുള്ള പരിസ്ഥിതി ആഘാതം ഗുരുതരമായിരിക്കുമെന്ന് ഡോ. ധ്രുപജ്യോതിഘോഷ് ചെയര്‍മാനായുള്ള ദേശീയ വിദഗ്്ദ്ധ സമിതി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ജലനിരപ്പ് 136 അടിയായി നിലനിര്‍ത്തുകയാണ്. ഇതില്‍ നിന്ന് രക്ഷ നേടാനുള്ള പോംവഴിയെന്ന് കമ്മിറ്റി എടുത്തുപറഞ്ഞിട്ടുണ്ട്.ജലനിരപ്പ് ഉയര്‍ത്തിയാല്‍ പെരിയാര്‍ ഇക്കോവ്യൂഹത്തിന്റെ ഭാഗമായ പുല്‍മേടുകള്‍ മുങ്ങും. ഇത് കടുവകളുടെ ആഹാരശൃംഖലയെ പ്രതികൂലമായി ബാധിക്കും. പുല്‍മേടുകളെ ആശ്രയിച്ച് ജീവിക്കുന്ന മാനുകളാണ് കടുവകളുടെ പ്രധാന ആഹാരമെന്നതിനാലാണിത്. വൈല്‍ഡ് ലൈഫ് പ്രൊട്ടക്ഷന്‍ ആക്ടനുസരിച്ചുള്ള കടുവ സംരക്ഷണ കേന്ദ്രത്തില്‍ ഇത്തരത്തിലുള്ള സ്ഥിതിവിശേഷം ഉണ്ടാകരുത്. മാത്രമല്ല പുല്‍മേടുകളുടെ നാശം വന്യജീവി സംരക്ഷണ കേന്ദ്രത്തിലെ ആവാസ വ്യവസ്ഥയെ ബാധിക്കുന്നതിനാല്‍ മറ്റ് ജീവികളെയും ഇത് ഈ പ്രദേശത്തുനിന്ന് അകറ്റും. ടൂറിസം പദ്ധതിക്ക് ഇത് തിരിച്ചടിയാകും.
1979-ന് ശേഷം ആദിവാസികളടക്കമുള്ള ജനവിഭാഗം പലതുരുത്തുകളിലായി ഇവിടെ താമസമുറപ്പിച്ചിട്ടുണ്ട്. വെള്ളം ഉയര്‍ന്ന് ഈ പ്രദേശങ്ങള്‍ മുങ്ങിയാല്‍ ഇവര്‍ വീണ്ടും കാടുകളിലേക്ക് താമസം മാറ്റുന്നത് പരിസ്ഥിതിയെ ബാധിക്കും. ജലനിരപ്പ് ഉയര്‍ത്തിയാലുണ്ടാകുന്ന ആഘാതത്തെക്കുറിച്ച് വിശദമായി മനസ്സിലാക്കാന്‍ പരിസ്ഥിതി ആഘാത പഠനം (Environmental impact assessment) അത്യവശ്യമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.ആറ് ഗ്രാമങ്ങളിലായി താമസിക്കുന്ന ആദിവാസികള്‍ അടക്കമുള്ളവര്‍ ജലനിരപ്പ് ഉയര്‍ത്തുമെന്ന് ഭയന്നാണ് ഇവിടങ്ങളില്‍ കഴിയുന്നത്. ഇവരുടെ ജീവിതത്തെയും ഇപ്പോഴത്തെ സാഹചര്യത്തെയും കുറിച്ചുള്ള പഠനവും അത്യാവശ്യമാണെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.ല്ലപ്പെരിയാര്‍ അണക്കെട്ട് പണിയുമ്പോള്‍ പദ്ധതിപ്രദേശത്ത് ജനസംഖ്യ കുറവായിരുന്നു. മാത്രമല്ല മിക്കവാറും പ്രദേശം വനവുമായിരുന്നു. അതിനാല്‍ അണക്കെട്ട് പൊട്ടിയാല്‍ തന്നെ ജീവഹാനി അധികം വരില്ല. പക്ഷെ ഇന്ന് സ്ഥിതി അതല്ല. പദ്ധതി പ്രദേശത്ത് ജനവാസം കൂടുതലാണ്. വെള്ളം ഒഴുകിയെത്താന്‍ സാദ്ധ്യതയുള്ള പെരിയാര്‍ നദിയുടെ കരപ്രദേശങ്ങളിലും ജനവാസം കൂടുതലാണ്.അണക്കെട്ട് പണിയുമ്പോള്‍തന്നെ അത് തകര്‍ന്നാലുണ്ടാകുന്ന ദുരന്ത നിവാരണത്തിനായി പദ്ധതി തയ്യാറാക്കാറുണ്ട്. ഇതിനായി അണക്കെട്ട് പൊട്ടിയാലുണ്ടാകുന്ന അവസ്ഥ വിശകലനം (Dam break analysis) ചെയ്യും. ഇതിന്റെ വെളിച്ചത്തില്‍ പദ്ധതി പ്രദേശത്തിന്റെയും വെള്ളം പൊങ്ങാന്‍ ഇടയുള്ള സ്ഥലത്തിന്റെയും പ്രത്യേക ഭൂപടം തയ്യാറാക്കി രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തേണ്ട മാര്‍ഗ്ഗരേഖകള്‍ ഉണ്ടാക്കും. ഓരോ മിനിട്ടിലും വെള്ളം ഒഴുകിയെത്തി, ഉയര്‍ന്നു പൊങ്ങുന്ന സ്ഥലങ്ങള്‍ പ്രത്യേകം രേഖപ്പെടുത്തിയിട്ടുണ്ടാകും. ഇവിടെനിന്ന് ആളുകളെ രക്ഷിക്കാനുള്ള മാര്‍ഗ്ഗരേഖകളും ഇതോടപ്പമുണ്ടാകും. ഇതിനായി രക്ഷാ ടവറുകളും പുനരധിവാസകേന്ദ്രങ്ങളും സജ്ജമായിരിക്കും. പ്രാദേശിക സേനയുടെയും പട്ടാളത്തിന്റെയും സഹായം എങ്ങനെയായിരിക്കണമെന്നതിനെക്കുറിച്ചും ദുരന്തനിവാരണ പദ്ധതി രൂപരേഖയില്‍ കാണും. പ്രത്യേക വാര്‍ത്താവിനിമയ സംവിധാനവും സജ്ജമാകും.ജ്യോഗ്രഫിക്കല്‍ ഇന്‍ഫര്‍മേഷന്‍ സിസ്റ്റം (GIS) സോഫ്റ്റ് വെയറുകള്‍ ഉപയോഗിച്ചാണ് ഇന്ന് ഡാം ബ്രേക്ക് അനാലിസിസ് നടത്തുന്നത്. ഇതിലൂടെ ദുരന്ത ബാധിത പ്രദേശത്തിന്റെ ത്രിമാന ഭൂപടങ്ങളും ഉണ്ടാക്കാന്‍ കഴിയും. ഇതൊക്കെയാണെങ്കിലും മുല്ലപ്പെരിയാര്‍ അണക്കെട്ട് തകര്‍ന്നാല്‍ ദുരന്തനിവാരണത്തിനുള്ള പദ്ധതി നിലവില്‍ വന്നിട്ടില്ല. ദുരന്തനിവരാണത്തിന് പദ്ധതി തയ്യാറാക്കുമെന്നും സര്‍ക്കാറിന് സമര്‍പ്പിക്കുമെന്നും മന്ത്രിമാര്‍ പറയുന്നതല്ലാതെ അതിനുള്ള നടപടി യുദ്ധകാലാടിസ്ഥാനത്തില്‍ ഏറ്റെടുത്തിട്ടില്ല. മുല്ലപ്പെരിയാറിന്റെ കാര്യത്തില്‍ ദുരന്തനിവാരണപദ്ധതി നടപ്പാക്കി മുന്‍കരുതലെടുക്കേണ്ട കാലം അതിക്രമിച്ചിരിക്കുകയാണ്.
ഏതു പദ്ധതിക്കും ചെലവാക്കിയ പണം തിരിച്ചുപിടിക്കുന്ന കാര്യത്തില്‍ ബ്രിട്ടീഷ് ഭരണാധികാരികള്‍ മുന്‍പന്തിയിലായിരുന്നു. വിജയകരമാവുന്ന പദ്ധതികള്‍ മാത്രമെ അവര്‍ ഏറ്റെടുത്തിരുന്നുള്ളൂ. മുല്ലപ്പെരിയാര്‍ അണക്കെട്ട് പദ്ധതിയില്‍ നിന്ന് തുടക്കത്തില്‍ തന്നെ, ചെലവായതിന്റെ ഏഴ് ശതമാനം തുക വരുമാനമായി കിട്ടിയിരുന്നു. അണക്കെട്ടില്‍ നിന്ന് പിന്നീടിങ്ങോട്ട് 115 വര്‍ഷം കൊണ്ട് എത്ര കോടികള്‍ പിരിഞ്ഞു കിട്ടിയിട്ടുണ്ടാകുമെന്ന് കണക്കുകൂട്ടിയാല്‍ ഞെട്ടലുണ്ടാകും.60 വര്‍ഷം കഴിഞ്ഞാല്‍ അണക്കെട്ട് ഉപേക്ഷിക്കണമെന്നാണ് ചട്ടം. അപ്പോഴേക്കും നിര്‍മാണത്തിന് ചെലവായ തുകയ്ക്ക് പുറമെ വന്‍ലാഭം ഇതില്‍ നിന്ന് കൊയ്യാന്‍ കഴിയും. പക്ഷേ ആയുസ്സിന്റെ ഇരട്ടി കഴിഞ്ഞിട്ടും അണക്കെട്ട് ഡീകമ്മിഷന്‍ ചെയ്യാതെ തമിഴ്‌നാട് സിമന്റ് പൂശി 'ബലപ്പെടുത്തി'ക്കൊണ്ടിരിക്കുകയാണ്. ഒരുകാര്യം വ്യക്തമാണ്. അണക്കെട്ട് ഇപ്പോഴും തകരാതെ നില്‍ക്കുന്നത് ഒന്നുകില്‍ ബ്രിട്ടീഷുകാരുടെ നിര്‍മ്മാണ വൈദഗ്ദ്ധ്യംകൊണ്ട്, അല്ലെങ്കില്‍ കേരളത്തിലെ ജനങ്ങളുടെ ഭാഗ്യം കൊണ്ട്.
മുല്ലപ്പെരിയാര്‍ ഭീതി നിഴലിക്കുന്ന അഞ്ച് ജില്ലകള്‍ക്ക് മാത്രമാണിതിന്റെ ഭീഷണി എന്നതിനാല്‍ തങ്ങളെ അത് ബാധിക്കുന്നില്ല എന്നാണ് ബഹു ഭൂരിപക്ഷം വരുന്ന ആളുകള്‍ ധരിക്കുന്നത്. ചില ചോദ്യങ്ങള്‍ ഇത്തരക്കാരോട് ചോദിക്കുവാനുണ്ട്.
1. മുല്ലപ്പെരിയാറും ഇടുക്കിയും മരണം അലയടിക്കുന്ന ജലാശയങ്ങളാകുന്നത് നമ്മില്‍ എത്ര പേര്‍ മനസ്സിലാക്കി.?
2. മുല്ലപ്പെരിയാറും ഇടുക്കിയും തകരുമ്പോള്‍ നിശ്ശേഷം തകര്‍ന്ന് പോകുന്ന കേരളത്തിന്റെ നാലിലൊന്ന് വരുന്ന ജനവാസ പ്രദേശങ്ങള്‍ പിന്നിട് വീണ്ടെടുക്കപ്പെടാന്‍ തീരെ സാധികാതവണ്ണം ഒരു ജലാശയമോ ചതുപ്പ് പ്രദേശമോ മാറുമെന്ന സാധ്യതയും അത് നിങ്ങളെ എങ്ങനെ ബാധിക്കുമെന്നും എത്ര പേര്‍ക്കറിയാം.?
3. ദുരന്തം നിങ്ങളുടെയോ ബന്ധുക്കളുടെയോ ജീവനും സ്വത്തിനും ഹാനിവരുത്തില്ലെങ്കിലും, ചാലക്കുടി മുതല്‍ വൈക്കം, ആലപ്പുഴ, നേര്യമംഗലം മുതല്‍ എറണാകുളം വരെയും ഉണ്ടാകാവുന്ന ജലാശയം നിങ്ങളൂടെ ജീവിതത്തെ ബാധിക്കില്ല എന്നാണോ ചിന്തിക്കുന്നത്.?
4. ഈ ദുരന്തത്തില്‍ തകരുന്ന കൊച്ചി സ്പെഷ്യല്‍ ഇക്കണോമിക് സോണ്‍, വല്ലാര്‍പാടം കണ്ടെയ്നര്‍ ടെര്‍മിനസ്, ഷിപ് യാര്‍ഡ്, ഇന്ധന പൈപ് ലൈനുകള്‍, സ്റ്റോറേജുകള്‍ , റിഫൈനറി, ഓയില്‍ ടാങ്കര്‍ കണ്ടെയ്നര്‍ എന്നിവ നിങ്ങളുടെ ജീവിതത്തെ ഒരളവിലും ബാധിക്കുന്നില്ലയെന്നാണോ. ?
5. ദുരന്തശേഷം നശീക്കുകയോ, പ്രവ ര്‍ ത്തനക്ഷമമല്ലാതാവുകയോ ചെയ്യുന്ന, മൂലമറ്റം, നേര്യമംഗലം, ഇടമലയാര്‍ , കല്ലാര്‍കുട്ടി, ലോവര്‍ പെരിയാര്‍ തുടങ്ങിയ പവര്‍ ഹൌസുകള്‍ നിലച്ചാല്‍ കേരളം പതിറ്റാണ്ടുകളിലേക്ക് അന്ധകാരത്തില്‍ മുഴുകിയാല്‍ നിങ്ങളെ ബാധിക്കില്ലേ.?
6. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം, നാഷണല്‍ ഹൈവേകള്‍, സതേണ്‍ റയില്‍വേ, എന്നിവയൊക്കെ തൂത്ത് മാറ്റപ്പെടൂമ്പോള്‍ നിങ്ങളെ അത് ബാധിക്കുകയില്ലേ.?
7. കേരളത്തിന് നെല്ലും, ചെമ്മീനും മീനുമെല്ലാം നല്‍കുന്ന കുട്ടനാടും, കൊച്ചിയും, ചെറായിയും, ഞാറക്കലും കൊടൂങ്ങല്ലൂരും, നാണ്യവിളകളും സുഗന്ധവിളകളും നല്‍കുന്ന ഇടൂക്കി കോട്ടയം ജില്ലകളും പ്രളയത്തിലാണ്ട് കുത്തിയൊലിച്ച് പോയാല്‍ നിങ്ങള്‍ക് ഒരു ചുക്കും സംഭവിക്കില്ല എന്നാണോ.?
8. ഇത്തരമൊരു ദുരന്തമുണ്ടാക്കുന്ന ഊര്‍ജ സാമ്പത്തിക പ്രതിസന്ധിയില്‍ന്ന് ഇന്ത്യ കരകയറാന്‍ വീണ്ടുമൊരു ഇരുപത് വര്‍ഷമെടുക്കും എന്ന അറിവ് നിങ്ങള്‍ക്ക് ആവശ്യമില്ലേ.?
9. വിവിധ കേന്ദ്ര സര്‍ക്കാര്‍ , അര്‍ത്ഥസര്‍ക്കാര്‍ , പൊതുമേഖലാ സ്ഥാപനങ്ങളില്‍ ഈ ചലനങ്ങളൊന്നുമറിയാതെ പേനയുന്തുന്ന സര്‍ക്കാര്‍ ബാബുമാരെ മലവെള്ളം വെറുതെ വിടുമെന്നാണോ.? അതോ നിങ്ങള്‍ക്ക് അരോഗ്യ പാക്കേജ് കിട്ടുമെന്നാണോ.?
10. പൂര്‍ണമായും മുല്ലപ്പെരിയാറിലെ നീരുപയോഗിച്ച് പഴവും പച്ചക്കറിയും പാലും മുട്ടയും മാംസവും ഉതപാദിപ്പിക്കുന്ന തമിഴ്നാട്ടീലെ അഞ്ച് ജില്ലകള്‍ നിതാന്തമായ വരള്‍ചയിലേക്കും വറുതിയിലേക്കും നീങ്ങിയാ ല്‍ മുല്ലപ്പെരിയാര്‍ ദുരന്ത ശേഷം ജീവിച്ചിരിക്കുന്ന നിങ്ങളെ അതൊന്നും ബാധിക്കില്ലന്നാണോ.?
11. ദുരന്തവും ദുരന്ത ശേഷമുള്ള നരകാവസ്ഥയും ലൈവ് ആയി കാണാന്‍ കരണ്ടില്ലാതാകുന്നതിന്റെയും, രാത്രിയി ല്‍ ഫാനും എ സിയും പ്രവര്‍ത്തിപ്പിക്കാനാവത്തതിന്റെ അരിശവും നിങ്ങ ള്‍ ആരോട് തീര്‍ക്കും.?
12.ദുരന്തശേഷം പരുന്തും കാക്കയുമൊക്കെ ശവം കൊത്തിപ്പറിക്കുന്ന മരണത്തിന്റെ ചതുപ്പില്‍ നിന്നുയരുന്ന പകര്‍ച്ചവ്യാധികള്‍ നിങ്ങളെ ബാധിക്കില്ലയെന്നാണോ.?
13. നിങ്ങളൂടെ കണ്മുന്നിലൂടെ ലക്ഷക്കണക്കിനു ജീവനുകള്‍ ഒലിച്ച് പോകുന്നതും, കൊച്ചി എന്ന് നിങ്ങള്‍ അഹങ്കരിച്ച് ഒരു ഭൂപ്രദേശമുള്‍പ്പടെ കേരളക്കരയുടെ ഒരു ഭാഗം തുടച്ച് നീക്കപ്പെടൂം എന്ന ഒരു ഓര്‍മ്മപോലും നിങ്ങളെ ബാധിക്കുന്നില്ലയെന്നോ..?
അങ്ങിനെയെങ്കി ല്‍ “നിങ്ങള്‍ മനുഷ്യനായിരിക്കല്ല”“ ഒരുപക്ഷെ. അഥവാ മനുഷ്യനെങ്കില്‍ “മനുഷ്യനായിരിക്കുന്നതില്‍ അര്‍ത്ഥവുമില്ല”. ഇതൊക്കെ നീങ്ങള്‍ അഞ്ച് ജില്ലക്കാരുടെ പ്രശ്നം അത് നോക്കാ ന്‍ രാഷ്ട്രിയ കക്ഷികളും സ ര്‍ ക്കാരുമില്ലേ, എന്നൊക്കെ ച ര്‍ ച ചെയ്ത് സമയം കളയുന്ന നിങ്ങ ള്‍ ക്ക് മുന്നി ള്‍ ഈ ചോദ്യങ്ങ ള്‍ ചോദ്യങ്ങളായി തന്നെ നി ല്‍ കും ഇപ്പോ ള്‍. അരുതാത്തത് സംഭവിച്ച ല്‍ ഈ ചോദ്യങ്ങ ള്‍ സത്യങ്ങളായി നിങ്ങളൂടെ വീടുകളിലേക്കെത്തും. മരിച്ചൊടൂങ്ങുന്ന 30 ലക്ഷം ജനങ്ങ ള്‍ മരിക്കുമെന്നേയുള്ളു. ഏതാനും മണീക്കുറുക ള്‍ കൊണ്ട്. അവശേഷിക്കുന്ന നിങ്ങള്‍ അക്ഷരാര്‍ഥത്തില്‍ നരകമായിരിക്കും നേരിടൂക. വിലക്കയറ്റുവും, ഇന്ധനമില്ലായ്മയും, പകര്‍ച വ്യാധികളും അങ്ങനെ അങ്ങനെ എന്തെല്ലാം. അന്ന് നിങ്ങള്‍ തിരിച്ചറിയും “ഇന്ന് ഉണര്‍ന്ന് പ്രവര്‍ത്തിക്കാഞ്ഞതിന്റെ ശാപം.
ഇതെല്ലാം ആളുകളുടെ ഭാവന ആണ് എന്ന് പറയുന്നവരോട് ഒന്നും പറയാന്‍ ഇല്ല "അറിയാത്ത പിള്ള ചോറിയുംപ്പം അറിയും "..........
കടപ്പാട് മാതൃഭുമി
0 comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ